Image

ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്‍റെ ഘാതകൻ ലാഹോറില്‍ അജ്ഞാതരുടെ വെടിയേറ്റുമരിച്ചു

Published on 14 April, 2024
ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്‍റെ ഘാതകൻ ലാഹോറില്‍  അജ്ഞാതരുടെ വെടിയേറ്റുമരിച്ചു

ലാഹോര്‍: പാക് ജയിലില്‍ വെച്ച്‌ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ അമീര്‍ സര്‍ഫറാസ് കൊല്ലപ്പെട്ടു.

അധോലോക കുറ്റവാളി ആയിരുന്ന സര്‍ഫറാസിനെ ലാഹോറില്‍ വെച്ച്‌ അഞ്ജാതർ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിംഗിനെ ചാരവൃത്തി ആരോപിച്ച 1990ലാണ് പാകിസ്താൻ പിടികൂടുന്നത്. കുടുംബവും ഇന്ത്യയും ആരോപണങ്ങള്‍ നിഷേധിച്ചു. 23 വർഷത്തോളം പാകിസ്താൻ ജയിലില്‍ കഴിഞ്ഞ സരബ്ജിത് മേയ് 2013 ന് ലാഹോർ ആശുപത്രിയിലാണ് മരിക്കുന്നത്.

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നാലെ കോട് ലഖ്പത് ജയിലില്‍ തടവിലായിരുന്ന സരബ്ജിത്തിനെ സർഫറാസും സംഘവും ക്രൂര  മർദ്ദനത്തിനിരയാക്കി. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള മർദ്ദനത്തില്‍ സരബ്ജിത്തിന് തലച്ചോറിന് മാരകമായി ക്ഷതമേറ്റു. തുടർന്ന് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ 49-കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് മുമ്ബ് വധശിക്ഷക്കെതിരെ പലതവണ ദയാഹരജികള്‍ സമർപ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക