ന്യൂഡല്‍ഹി: സബ്സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എണ്ണകമ്പനികളാണെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രാലയത്തിന് തീരുമാനമെടുക്കാനാകില്ലെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സബ്സിഡിയോടുകൂടി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ ആറാക്കി ചുരുക്കിയിരുന്നു.